സംസ്ഥാനത്ത് പ്രവേശനോത്സവം നടന്ന് ആഴ്‌ചയൊന്നു പിന്നിട്ടിട്ടും കുട്ടനാട്ടിലെ സ്‌കൂളുകൾ തുറന്നിരുന്നില്ല. വെള്ളപ്പൊക്കക്കെടുതികൾ ഒഴിയാത്തതും താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് വെളളം ഇറങ്ങാത്തതും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ തുറക്കാത്തതിന് കാരണമായിരുന്നു.