24.4 ഓവറില്‍ അഞ്ച് മെയിഡൻ ഉള്‍പ്പെടെ 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ്. മറ്റ് മൂന്ന് പേസര്‍മാര്‍ എറിഞ്ഞത് 53 ഓവറുകളാണ്. 288 റണ്‍സ് വിട്ടുകൊടുത്ത് എടുത്തത് അഞ്ച് വിക്കറ്റ്, ഒരു മെയിഡൻ പോലും സിറാജ്-പ്രസിദ്ധ്-ശാര്‍ദൂല്‍ ത്രയത്തില്‍ നിന്നുണ്ടായില്ല. ഈ താരതമ്യത്തിനപ്പുറമായിരുന്നു ബുംറയുടെ ലീഡ്‌സിലെ പ്രകടനം.